ആരെങ്കിലും പാര്‍ട്ടിയില്‍ നിന്നും പോകാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത് അവരുടെ തന്ത്രമാണ്. അതുകൊണ്ട് തന്നെ അത്തരമൊരു ചര്‍ച്ച അവർ നടത്തുന്നുണ്ടാകണം. ഒരു നിലപാട് എടുത്താല്‍ ഉറച്ച് നില്‍ക്കണം. അജിത് പവാറുമായി ബന്ധപ്പെട്ട് പാര്‍ട്ടി മീറ്റിംഗില്‍ ഒരു ചർച്ചയും നടത്തിയിട്ടില്ലാത്തതിനാൽ ഈ വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ശരത് പവാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
എന്‍ സി പിയില്‍ യാതൊരു വിഭാഗീയതയും ഇല്ല. അതൊക്കെ മാധ്യമ പചാരണങ്ങള്‍ മാത്രമാണ്. പാര്‍ട്ടി എം എല്‍ എമാരുടെ യോഗം ആരും വിളിച്ചിട്ടില്ല. അത്തരത്തിലൊരു വിമതനീക്കവും നടക്കുന്നില്ലെന്നും ശരദ് പവാര്‍ പറഞ്ഞു.